ദിലീപ് പെട്ടു, വിങ്ങിപ്പൊട്ടി കാവ്യയും മീനാക്ഷിയും…
നടൻ ദിലീപിന് ഇനി ഉറക്കം ഇല്ലാത്ത രാത്രികൾ. ബലാൽസംഗത്തിന് കൊട്ടെഷൻ നൽകിയ ലോക ചരിത്രത്തിലെ അപൂർവ കേസ് ആണ് നടി ആക്രമിക്കപ്പെട്ട കേസ്. കാരണം കേസിൽ മലയാള ചലച്ചിത്ര രംഗത്തെ കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നായകൻ വില്ലൻ ആയി എത്തി. എല്ലാം ശെരി ആയി എന്ന് കരുതിയ ദിലീപിന് ഇടിത്തീ ആയിട്ടാണ് ബാലചന്ദ്ര കുമാറിന്റെ ഓഡിയോകൾ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത് ജനപ്രിയ നായകൻ ആണോ അതോ അധോലോക നായകൻ ആണോ എന്ന സംസാരം ആണ് ഉയർന്നു വരുന്നത്. ഇതിനിടയിൽ ഏതു നിമിഷവും ദിലീപിനെ അറസ്റ്റ് ചെയ്യും വന്നിരിക്കുന്നു. അറസ്റ്റ് തടയാനുള്ള നെട്ടോട്ടത്തിൽ ആണ് ദിലീപും കുടുംബവും. ഇപ്പോൾ ദിലീപും കുടുംബവും സഹായം തേടി ഹൈ കോടതിയുടെ വരാന്ത കേറി ഇറങ്ങുകയാണ്. മുൻകൂർ ജാമ്യം നേടുക എന്നുള്ളത് മാത്രം ആണ് ഇനിയുള്ള രക്ഷ. അന്വേഷണ ഉദ്യോഗസ്ഥനെ അബായപ്പെടുത്താൻ ഗൂഡാലോചന നടത്തി എന്ന ആരോപണത്തിൽ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ആണ് മുൻകൂർ ജാമ്യ നീക്കവും ആയി ദിലീപ് ഹൈ കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണം കെട്ടിച്ചമച്ചത് ആണെന്നാണ് ദിലീപിന്റെ വാദം. സംവിധായകൻ ബാലചന്ദ്ര കുമാറാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ ലോറി ഇടിച്ചു അപായപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ദിവസം ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം പോലീസ് ദിലീപ് അടക്കം ആറുപേർക്ക് എതിരെ കേസ് എടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നു എന്നാണു ദിലീപിന്റെ ഹർജിയിലെ ആരോപണം. ഹർജി അടുത്ത ദിവസം ഹൈ കോടതി പരിഗണിക്കും.