പത്രം വിതരണം ചെയ്യുന്ന +2കാരന്റെ വരുമാനം 12 ലക്ഷം, പോലീസ് വീട്ടിൽ എത്തിയപ്പോൾ ഞെട്ടി ബന്ധുക്കൾ
ചാലക്കുടിയുടെ ഉൾപ്രദേശങ്ങളിൽ വഴി നടക്കാൻ സ്ത്രീകൾക്ക് ഭയം ആയിരുന്നു. കഴിഞ്ഞ മൂന്നര മാസം ആയി ഇരുപത് ഇടങ്ങളിൽ ആയാണ് മാല പൊട്ടിച്ചത്. വഴി അരികിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളുടെ മാലകൾ ആണ് നഷ്ടപെട്ടത്. ഹെൽമറ്റ് ധരിച്ചു ബൈക്കിൽ വരുന്ന യുവാവ് ആണ് മാല പൊട്ടിച്ചത് എന്നാണ് സ്ത്രീകളുടെ മൊഴി. ആരാണ് ബൈക്കിൽ എത്തുന്ന ആ മാല കള്ളൻ. ഈ ചോദ്യത്തിന് ഉത്തരം കിട്ടാൻ വേണ്ടി വന്നത് മൂന്നര മാസം. ചാലക്കുടി ഡി വൈ എസ് പി യും ശങ്കറും അന്വേഷണം ഏറ്റെടുത്തു. പിന്നെ സംഭവിച്ചത് ഇതാണ്.
മാള പൊട്ടിച്ച ബൈക്കുകാരൻ പോയ വഴികളിൽ സി സി ടി വി ക്യാമെറകൾ പോലീസ് പരുത്തി. ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങൾ കിട്ടി. പക്ഷെ നമ്പർ വ്യക്തം അല്ല, എക്സ്ട്രാ ഫൈറ്റിങ്ങ്സുകൾ ബൈക്കിൽ ഉണ്ടെന്നു മാത്രം ആയിരുന്നു സൂചന. മാല പൊട്ടിക്കൽ കേസുകളിൽ അറസ്റ്റിൽ ആയ മുൻ കുറ്റവാളികളെ അന്വേഷിച്ചു. അവർ ഒന്നും സംഭവ സമയത്തു ചാലക്കുടി മേഖലയിൽ ഇല്ല. ദൃശ്യങ്ങളിൽ ഉള്ള അതെ ബ്രാൻഡ് ബൈക്കുകളുടെ നമ്പറുകൾ ശേഖരിച്ചു. അൻപതോളം ബൈക്കുകൾ. ഇതിൽ നിന്നും സംശയം തോന്നിയ എട്ടു ബൈക്കുകൾ പോലീസ് പ്രത്യേകം നിരീക്ഷിച്ചു. പോലീസിന്റെ അന്വേഷണം തുടരുന്നതിനു ഇടയിൽ മാല പൊട്ടിക്കൽ തുടർന്നു. ആളെ കണ്ടെത്താൻ ആണെങ്കിൽ കഴിഞ്ഞതും ഇല്ല. പോലീസ് അന്വേഷണത്തിൽ പൂഴിക്കടകൻ എന്നു അറിയപ്പെടുന്ന ഒന്നാണ് മൊബൈൽ റൗറിനു കീഴിലെ ലക്ഷ കണക്കിന് ഫോൺ കാലുകൾ നിരീക്ഷിക്കുക എന്ന കടമ്പ. ഗത്യന്തരം ഇല്ലാതെ പോലീസ് ആ വഴിക്കു തന്നെ നീങ്ങി. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈൽ റൗറിലെ കാൾ ലിസ്റ്റുകൾ നിരീക്ഷിച്ചു. സംഭവ സമയത്തും അതിനു ശേഷവും സജീവം ആയ യുവാക്കളുടെ നമ്പറുകൾ പ്രത്യേകം തിരഞ്ഞെടുത്തു. ഈ യുവാക്കൾ വിളിച്ച ഫോൺ കാലുകൾ പരിശോധിച്ച്. അതിൽ കുറ്റിച്ചിറ സ്വതേഷി അമൽ പല തവണയായി പല സ്വർണ പണയ സ്ഥാപനത്തിലേക്ക് വിളിച്ചതായി കണ്ടെത്തി.