തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാഹ വേഷത്തിൽ വധുവും വരനും, ആദ്യം അമ്പരന്നു ഏവരും.. പിന്നീട് സംഭവിച്ചത് കണ്ടോ…
ഉച്ചക്ക് തിരുവനന്ത പുരം മെഡിക്കൽ കോളേജിൽ എത്തിയ രോഗികളും കൂട്ടിരിപ്പു കാരും ആ കാഴ്ച കണ്ടു അമ്പരന്നു. വിവാഹ വേഷത്തിൽ വധുവും വരനും ചുറ്റും ഒരു ആൾകൂട്ടം. പിന്നീട് നടന്നത് കണ്ടു കയ്യടിച്ചു ഏവരും. വിവാഹ ദിവസം പോത്തൻകോട് പേരത്തല ശ്രീ ജേഷ് ഭവനിൽ വി രാജശേഖരൻ നായരുടെയും ഓ ശ്രീലതയുടെയും മകൻ ആർ ശ്രീ ജേഷ് കുമാർ പതിവായി നടത്തിയിരുന്ന പൊതി ചോർ വിതരണം മുടക്കിയില്ല. ഇപ്പോൾ സഹായിക്കാൻ ശ്രീ ജേഷിനോടൊപ്പം ഒരാൾ കൂടി ഉണ്ട്. പാങ്ങപ്പാറ എ കെ ജി നഗർ താമര ഭാഗത്തു വീട്ടിൽ ബി മണികണ്ഠൻ നായരുടെയും ആർ ശ്രീ ദേവിയുടെയും മകൾ എസ് അശ്വതി. ഇവരുടെ വിവാഹം ഇന്നലെ ആയിരുന്നു. ശ്രീ കാര്യത്തുള്ള മണ്ഡപത്തിൽ വെച്ച് താലി കേട്ട് കഴിഞ്ഞു മറ്റു ചടങ്ങുകളിലേക്കു കടക്കുന്നതിനു മുമ്പ് തന്നെ വധു വരന്മാർ നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിക്കു മുന്നിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യം ആയി പൊതി ചോർ വിതരണം ചെയ്യുന്ന സ്ഥിരം കേന്ദ്രത്തിലേക്ക് ആയിരുന്നു. ഇന്നലെ ഇവരുടെ വക ആയിരുന്നു ഏറെയും പൊതിച്ചോർ. വിതരണം കഴിഞ്ഞതിനു ശേഷം മണ്ഡപത്തിലേക്ക് തിരിച്ചു പോയി ആയിരുന്നു ബാക്കിയുള്ള ചടങ്ങുകൾ കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ വരൻ ആയ ശ്രീ ജേഷ് കുമാർ സ്ഥിരമായി പൊതിച്ചോർ കല്ലെച്റ്റ് ചെയാനും അത് മെഡിക്കൽ കോളേജിൽ വിതരണം ചെയ്യാനും എന്നും എപ്പോഴും മുന്നിൽ തന്നെ ഉണ്ടാവാറുണ്ട്. വധു വരന്മാർക്കു വിവാഹ മംഗള ആശംസകൾ.