കാസർകോട് ബേക്കലിൽ നടന്ന സംഭവം…. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണം എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം.
ഉല്ലാസ യാത്രക്ക് പോയ കുടുംബം പാർക്കിൽ വെച്ച് കുഞ്ഞിനെ മറന്നു. യാത്ര കഴിഞ്ഞു രാത്രി വീട്ടിൽ തിരിച്ചു എത്തിയപ്പോൾ ആണ് കുഞ്ഞു കൂടെ ഇല്ലാത്ത വിവരം വീട്ടുകാർ അറിയുന്നത്. ഇതോടെ ബഹളം ആയി. നാട്ടുകാരും പോലീസ് കാരും എല്ലാം എത്തി. കുഞ്ഞിനെ കാണാൻ ഇല്ല എന്ന് പറഞ്ഞു വാട്സാപ്പ് ഗ്രൂപുകളിൽ ശബ്ദ മെസ്സേജുകൾ കൈമാറി. ഒടുവിൽ നാല് വയസ്സ് കാരൻ ബാലൻ മറ്റൊരു കുടുംബത്തിന്റെ സഹായത്തോടു കൂടി പിതാവിനെ മൊബൈലിൽ വിളിച്ചത്തോട് കൂടി മണിക്കൂറുകൾ ഓളം തീ തിന്ന വീട്ടുകാർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും ആശ്വാസം ആയി. വ്യാഴാഴ്ച രാത്രി ബേക്കൽ റെഡ് മൂൺ പാർക്കിൽ ആണ് സംഭവം നടന്നത്. കാസറഗോഡ് മൊഗ്രാൽ പുത്തൂരിൽ നിന്നും രണ്ടു വാഹനങ്ങളിൽ യാത്രക്കാർ ബേക്കൽ റെഡ് മൂൺ പാർക്ക് അടക്കം ഉള്ള സ്ഥലങ്ങളിൽ ഉല്ലാസ യാത്ര വന്നു. രാത്രി എട്ടു മാണിയോട് കൂടി ഇവർ മടങ്ങി പോകുമ്പോൾ സംഘത്തിൽ ഉണ്ടായിരുന്ന ഒരു നാല് വയസ്സ് കാരൻ പാർക്കിൽ ഒറ്റപെട്ടു പോയി. കളിചിരികൾക്കു ഇടയിൽ കുഞ്ഞു ഒപ്പം ഉണ്ടോ എന്ന് ആരും ശ്രദ്ധിച്ചതും ഇല്ല. ഒന്നാമത്തെ വാഹനത്തിൽ ഉള്ളവർ കുഞ്ഞു രണ്ടാമത്തെ വാഹനത്തിൽ ഉണ്ട് എന്ന് വിശ്വസിച്ചു. രണ്ടാം വാഹനത്തിൽ ഉള്ളവർ തിരിച്ചും കരുതി. വീട്ടിൽ എത്തിയ ശേഷം കുട്ടിയെ അന്വേഷിച്ചപ്പോൾ ആണ് കുട്ടി രണ്ടു വാഹനത്തിലും ഇല്ല എന്ന് മനസിലായത്. ഉടനെ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശങ്ങളും എഴുതിയ സന്ദേശങ്ങളും പറന്നു. അതെ സമയം പാർക്കിൽ ഒറ്റപെട്ടു പോയ കുഞ്ഞു എന്ത് ചെയ്യണം എന്ന് അറിയാതെ കരയുക ആയിരുന്നു. തനിച്ചിരുന്നു കരയുകയായിരുന്നു കുഞ്ഞിനെ തൃക്കരിപ്പൂരിൽ നിന്നും വന്ന ഒരു കുടുംബത്തിന്റെ ശ്രദ്ധയിൽ പെട്ട്. അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.