വമ്പൻ ട്വിസ്റ്റ്; കാരണം ആഷിഫ് വരുത്തിവച്ച കടബാധ്യത അല്ല;
കൊടുങ്ങല്ലൂരിൽ ചന്ത പുഴ യിൽ ദമ്പതികളെയും പെൺമക്കളെയും വിഷ വാതകം ശ്വസിച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക പ്രതിസന്ധിക്കു കാരണം റിയൽഎസ്റ്റേറ്റ് ബാധ്യത ആണ് എന്ന് നിഗമനം. ആഷിക്കിന്റെ ഉറ്റ ബന്ധുക്കൾ വരുത്തി വെച്ച കടബാധ്യത ആണ് ഇത് എന്ന് ഭാര്യാ സഹോദരൻ ആരോപിച്ചു. ഭാര്യയും മക്കളും അറിയാതെ ആഷിഖ് ആസൂത്രണം ചെയ്ത മരണം ആവാം ഇത് എന്നും ഭാര്യയുടെ ബന്ധുക്കൾ പറയുന്നു. മാത്രവും അല്ല, ആത്മഹത്യക്കു ഇടയാക്കിയ കട ബാധ്യത ആഷികിന്റെതു അല്ല. ആഷിക്കിന്റെ പിതാവും സഹോദരിയുടെ കുടുംബവും റിയൽ എസ്റ്റേറ്റിൽ പണം ഇറക്കിയിരുന്നു. ഈ ബിസിനസ് പൊലിഞ്ഞപ്പോൾ വലിയ കട ബാധ്യത ഉണ്ടായി. ആഷിക്കിന്റെ പിതാവ് മരിച്ചതിനു ശേഷം ആണ് കട ബാധ്യതയെ കുറിച്ച് വീട്ടുകാർ അറിയുന്നത്. ഇത് വിഷമം കാരണം ആഷിക്കും കുടുംബവും ജീവനൊടുക്കി എന്നാണു ഭാര്യയുടെ ബന്ധുക്കൾ പറയുന്നത്. വീടിന്റെ മുകളിലത്തെ കിടപ്പു മുറിയിൽ വെച്ച് വിഷ വാതകം ശ്വസിച്ചു ആയിരുന്നു ആഷികും ഭാര്യയും രണ്ടു പെൺ മക്കളും മരണപ്പെട്ടത്. ഇതിനുള്ള രാസ മിശ്രിതങ്ങൾ ഓൺലൈൻ വഴി ആഷിക് വാങ്ങിയിരുന്നു. മുറിയുടെ വാതിലിനടുത് ഒരു പാത്രത്തിൽ ഈ മിശ്രിതങ്ങൾ കത്തിച്ചു വെച്ചിരുന്നു,. വിഷ വാതകം പുറത്തു പോകാതിരിക്കാൻ വാതിലും ജനലുകളും അടച്ചതിനു ശേഷം ടാപ്പ് കൊണ്ട് വായു സഞ്ചാരം പൂർണമായും തടഞ്ഞിരുന്നു. ഓൺലൈനിൽ ഇത് കൊണ്ട് വന്ന പാക്കറ്റ് കൽ പോലീസ് കണ്ടെടുത്തു. ഇവരുടെ മരണം ആത്മഹത്യ ആണെന്നുള്ള കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. വിഷ വാതകം സൃഷ്ടിച്ചതിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.